കൊച്ചി: സൗമ്യയെ കൊന്ന പിച്ചക്കാരന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ, റിവ്യൂ ഹര്‍ജി നല്കാന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പില്ല. ഇതറിഞ്ഞുകൊണ്ട്, നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണ്, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും അവരുടെ തിണ്ണനിരങ്ങിയായ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദും.
ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ് (സിആര്‍പിസി) 362-ാം വകുപ്പാണ് റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍, സാധുവായിട്ടുള്ളത്. ആ വകുപ്പില്‍ ഇങ്ങനെ പറയുന്നു.
വിധിക്കുശേഷം കോടതി ചെയ്യരുത്. ഈ വ്യവസ്ഥയോ അന്നുനിലനില്ക്കുന്ന നിയമം അനുസരിച്ചോ ഒരു കോടതി, ഒരു കേസില്‍ വിധി പറഞ്ഞ് ഒപ്പിട്ടുകഴിഞ്ഞാല്‍, ക്ലാര്‍ക്ക് വരുത്തിയ പിഴയോ കണക്കിലെ പിഴവോ മാറ്റാനല്ലാതെ, അത് മാറ്റുകയോ റിവ്യൂ (പുനരവലോകനം) ചെയ്യുകയോ അരുത്.
ഇംഗ്ലിഷില്‍ ഇങ്ങനെ: Court not to after judgement. Save as otherwise provided by this Code or by any other Law for the time being in force, no Court, when it has signed its judgment or final order disposing of a case, shall alter or review the same except to correct a clerical or arithmetical error.
ആര്‍ക്കും കോടതിയില്‍ ഒരു ഹര്‍ജി, റിവ്യൂഹര്‍ജിയും ഫയല്‍ ചെയ്യാം. ഈ കേസിലും അങ്ങനെ ചെയ്യാം. കിട്ടേണ്ട താമസം അതു സുപ്രീം കോടതി തള്ളും. കേസില്‍ ഹൈക്കോടതി വിധികല്പിച്ചു; അപ്പീല്‍ കോടതിയായ സുപ്രീം കോടതിയും വിധിച്ചു. ഇനി, അതില്‍ ഒന്നും ചെയ്യാനില്ല.
ഏതു ഫയലും പിണറായി കണ്ടേ തീരുമാനമെടുക്കാവൂ എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ നില. അതുകൊണ്ടാണ്, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെപ്പോലും ഇതുവരെ തീരുമാനിക്കാത്തത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റാന്‍ സൗമ്യയുടെ അമ്മ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍, സര്‍ക്കാരിന് അതു ചെയ്യാമായിരുന്നു. ചെയ്തില്ല.
ഗോവിന്ദച്ചാമിക്കു വേണ്ടി പൈസ മുടക്കുന്ന അധോലോകം, എകെജി സെന്ററിലുമെത്തിയിരുന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍, കുറ്റപ്പെടുത്താനാവില്ല.
ഒരു നിയമത്തില്‍ നിന്നാണ്, ബന്ധപ്പെട്ട ചട്ടം ഉണ്ടാകുന്നത്. നിയമത്തില്‍ തന്നെ സംഗതി വ്യക്തമാക്കിക്കഴിഞ്ഞതിനാല്‍, അതു മാറ്റാന്‍ മജിസ്ട്രേട്ട് മുതല്‍ രാഷ്ട്രപതി വരെ ആര്‍ക്കും അവകാശമില്ല.
ഇത് ഈ ലേഖകനോട് വിശദീകരിച്ച ഉന്നതനോട്, കേരള സര്‍ക്കാരിനെ സഹായിക്കാമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതായിരുന്നു പ്രതികരണം: ”അയാള്‍ പൊട്ടനല്ല, വട്ടനാണ്!”
അപ്പോള്‍ ഇതറിയാത്തയാളാണോ സുധാകര പ്രസാദ്? ”അദ്ദേഹം, ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ നിലവാരം പോലുമില്ലാത്ത തിണ്ണനിരങ്ങി”.
സര്‍ക്കാരിന് എന്തോ ചെയ്തു എന്നു വരുത്തണം. സുപ്രീം കോടതി തള്ളിയാല്‍, അതു കോടതിയുടെ തലക്കിരിക്കട്ടെ.
അപ്പോള്‍ എ.കെ. ബാലനോ?
പ്രദീപ് പള്ളുരുത്തി പാടിയ പോലെ,
” വ്യത്യസ്തനാമൊരു മന്ത്രിയാം ബാലനെ, സത്യത്തിലാരും തിരിച്ചറിഞ്ഞീല”.
ചാമിക്ക് വന്‍തോക്കുകള്‍
ന്യൂദല്‍ഹി: ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ബി.എ. ആളൂര്‍ മാത്രമല്ല എന്നു വിധിപ്പകര്‍പ്പില്‍ നിന്നു വ്യക്തമാകുന്നു.
പ്രസന്‍ജിത് സര്‍ക്കാര്‍, കെ.ആര്. സതീഷ് നായര്‍, രാഹുല്‍ ഗുപ്ത എന്നിവരും ഹാജരായി.
പ്രോസിക്യൂഷനുവേണ്ടി, നിഷിരാജന് ശങ്കറിനു പുറമെ, അനു കെ. ജോയ്, ഗജേന്ദ്ര ഖിച്ചി, ജോജി സ്കറിയ എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: