ന്യൂദല്‍ഹി: കശ്മീരിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. പാക്കിസ്ഥാനുമായുള്ള സംയുക്ത സൈനിക അഭ്യാസം ഉപേക്ഷിച്ചതായി റഷ്യ പ്രതികരിച്ചു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഭാരതവുമായി കൈകോര്‍ക്കുമെന്നും റഷ്യ പറഞ്ഞു. പാക്കിസ്ഥാനെതിരായ നീക്കത്തിന് പിന്തുണ നല്‍കുമെന്ന് അഫ്ഗാനും ബംഗ്ലാദേശും വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തില്‍ ഭാരതത്തിനൊപ്പം ശക്തമായി നിലയുറപ്പിക്കും. പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനും ഐക്യരാഷ്ട്ര സഭയില്‍ പാക് ഭീകരവാദം ഉന്നയിക്കാനും ഭാരതത്തെ പിന്തുണക്കും- ബംഗ്ലാദേശ് സ്ഥാനപതി സയ്യിദ് മുവാസിം അലി പറഞ്ഞു. ഭീകരത നയമായി സ്വീകരിച്ചിരിക്കുന്നവര്ക്കെതിരായ നടപടികളെ പിന്തുണക്കും. വര്‍ഷങ്ങളായി ഇത് ഞങ്ങള്‍ അനുഭവിക്കുകയാണ്- അഫ്ഗാന് സ്ഥാനപതി ഷായിദ മുഹമ്മദ് അബ്ദാലി പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാണമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഭീകരതക്കെതിരെ ഭാരതത്തിനൊപ്പം നില്‍ക്കുമെന്ന് യുഎസ് ആവര്‍ത്തിച്ചു. ജപ്പാനും ബ്രിട്ടനും അനുശോചനവും പിന്തുണയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: