തിരുവനന്തപുരം: സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഗോവിന്ദചാമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
രാവിലെ സുമതിയും സൗമ്യയുടെ സഹോദരന് സന്തോഷുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സുപ്രീംകോടതിയില്‍ കേസിലുണ്ടായ തിരിച്ചടികളെക്കുറിച്ച് ആശങ്കകള്‍ പങ്കു വച്ചു. നിയമപരമായ എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് സുമതി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും സുമതി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതെങ്ങനെയെന്ന ചോദ്യത്തിനു മറുപടി നല്കാന് അവര്‍ തയാറായില്ല.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോലീസ് ആസ്ഥാനത്തെത്തി ഡിജിപി ലോക്നാഥ് ബെഹ്റയേയും സുമതി കണ്ടു. ഗോവിന്ദ ചാമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനും സുമതി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: