മാനന്തവാടി: വയനാട്ടില്‍ വനപാലക സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം, വാച്ചര്‍ കൊല്ലപ്പെട്ടു.
ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനപാലക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ബേഗൂര്‍ കോളനിയിലെ ബൊമ്മന് (49) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കാട്ടിക്കുളം ഇരുമ്പ് പാലം തേക്കിന്തോട്ടത്തിലായിരുന്നു സംഭവം.
ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, ബേഗുര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം പരിശോധനയുടെ ഭാഗമായി പ്രവൃത്തികള്‍ വിലയിരുത്തുന്നതിനിടെയാണ് ആക്രമണം.
ആനയെ കണ്ട് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ ഒരു ഭാഗത്തേക്കും വാച്ചര്‍ ബൊമ്മന് മറ്റൊരു ഭാഗത്തേക്കും ഓടി രക്ഷപ്പെട്ടു. എന്നാല്‍, കാട്ടാന ബൊമ്മനെ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബൊമ്മനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വര്‍ഷങ്ങളായി താത്കാലിക വാച്ചറായിരുന്ന ബൊമ്മന് ഒരു വര്‍ഷം മുന്‍പാണ് സ്ഥിരം വാച്ചറായി നിയമിതനായത്. സോമ്മിയാണ് ഭാര്യ, എക മകന് ജയരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: