അമൃത്സര്‍: പഞ്ചാബിലെ മുഹുവ ഗ്രാമത്തില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. പത്തു കുട്ടികള്‍ക്ക് പരിക്കേറ്റു. മുഹാവാ ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.നഴ്സറി സ്കൂളില്‍ നിന്നും കുട്ടികളുമായി വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടസമയത്ത് 50 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കിന്റര്ഗാര്ട്ടനിലുള്ളവരാണ്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചു മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ കുട്ടികളെ അമൃത്സറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 കുട്ടികളില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: