ചവറ: ശക്തികുളങ്ങരയിലെ ഐസ്പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നു ബോധക്ഷയമേറ്റ നാലുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പിത്താന്‍സ് നഗറിലെ ഐസ്പ്ലാന്റിലാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. വാതകം ശ്വസിച്ച നാലുതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
ഭാഗ്യലക്ഷ്മി,’ഭൂമിക എന്നിവരെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിന് സമീപം നിന്ന ആറുജീവനക്കാരില്‍ നാലുപേര്‍ക്കാണ് ബോധക്ഷയമുണ്ടായത്. ഇവര്‍ എക്സ്പോര്‍ട്ടിംഗ് മേഖലയിലെ തൊഴിലാളികളാണ്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റിന് സമീപമത്തുകൂടിയുള്ള ഗതാഗതത്തിന് താല്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാതകചോര്‍ച്ച ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സമീപവാസികളെയും പോലീസ് ഒഴിപ്പിച്ചിരുന്നു. ജനവാസകേന്ദ്രത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ ടി. മിത്ര സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: