ആലപ്പുഴ: ജോലി ചെയ്തതിന്റെ ശമ്പളം ലഭിക്കാതെ നഴ്സുമാരടക്കം ദുരിതത്തില്‍. പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി ആരംഭിച്ച ഫീവര്‍ ക്ലിനിക്കില്‍ ജോലി ചെയ്ത നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 14 പേര്‍ക്കാണ് ശമ്പളം ലഭിക്കാനുള്ളത്.
2013 ജൂണിലാണ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. 2016 ഫെബ്രുവരി വരെയുള്ള ശമ്പളം ഇവര്‍ക്ക് ലഭിച്ചു. ജൂണ്‍ മാസത്തില്‍ ഇവരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനിടയിലെ നാലുമാസത്തെ ശമ്പളമാണ് 14 വനിതാ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്.
ചെയ്ത ജോലിയുടെ ശമ്പളം ലഭിക്കുന്നതിനായി ഇവര്‍ മന്ത്രിമാരായ ജി. സുധാകരന്, ഷൈലജ ടീച്ചര്‍ എന്നിവര്‍ക്കും ഡിഎംഇ, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ശമ്പളം കിട്ടുന്നതിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഓഫീസില്‍നിന്ന് തുക അനുവദിക്കാത്തതാണ് ഇവര്‍ക്കുള്ള ശമ്പളം നല്കാന് കാലതാമസമെടുക്കന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഓണത്തിന് മുമ്പ് ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. തിരികെ ദിവസവേതനാടിസ്ഥാനത്തിലെങ്കിലും ജോലി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: