കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധ പരിശീല ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പോലീസ് തയ്യാറാകണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ നേതൃത്വത്തിന്റെ ഒത്താശയോടെ നിരവധി സിപിഎം ബ്രാഞ്ച് കമ്മറ്റികളുടെ കീഴില്‍ ആയുധപരിശീലനം നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഇരുട്ടിന്റെ മറവില്‍ രഹസ്യ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിക്കുന്നവരാണ് ജില്ലയില്‍ നിരന്തരമായി അക്രമം അഴിച്ചുവിടുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ നടത്താനാവശ്യമായ സാമ്പത്തിക സഹായം നല്കുന്നവരെയും പരിശീലനം നല്കുന്നവരെയും കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ചാല്‍ തന്നെ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് അവസാനമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാന സ്വഭാവമുള്ള അക്രമങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയവരാണ് അക്രമത്തിന് പിന്നിലെന്ന് മനസ്സിലാക്കാന്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സമീപ ജില്ലകളിലും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കണ്ണൂരില്‍ നിന്നുള്ളവരാണ്. കോഴിക്കോട് ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലീഗ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോഴും സംശയമുന നീണ്ടത് കണ്ണൂരിലേക്കാണെന്നതും ശ്രദ്ധേയമാണ്. ആശയം നഷ്ടപ്പെട്ട സിപിഎം ആയുധബലം കൊണ്ട് ആര്‍എസ്എസിനെ തകര്‍ക്കാനും അധികാരവും സ്വാധീനവും നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അക്രമം കൊണ്ട് അധികാരം നിലനിര്‍ത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും പ്രമോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: