കണ്ണൂര്‍: യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ശരത്തിനെ ഇരുട്ടിന്റെ മറവില്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സിപിഎം നടപടിയില്‍ ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു. പൂര്‍ണ്ണമായും സമാധാനം നിലനില്‍ക്കുന്ന പളളിക്കുന്ന് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ കോര്പ്പറേഷന്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പളളിക്കുന്നില്‍ ബിജെപിക്കനുകൂലമായി ജനപിന്തുണ കൂടിയതാണ് സിപിഎം നേതൃത്വത്തെ മേഖലയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കു നേരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. നിരവധി സിപിഎം പ്രവര്‍ത്തകരാണ് ദിനംപ്രതി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ദേശീയ സമ്മേളന പ്രവര്‍ത്തനങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മേഖലയില്‍ സഹകരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ടിരിക്കുകയാണ് സിപിഎം നേതൃത്വം. പ്രദേശത്ത് ഭീതിപരത്തി ബിജെപിയുടെ പ്രവര്‍ത്തനത്തെ തടയിടാനുളള ഗൂഢാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസം രാത്രി ശരത്തിന് നേരെ നടന്ന അക്രമം. പലപ്പോഴായി പ്രകോപനമുണ്ടായപ്പോഴെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചത് ഭീരുത്വമായി സിപിഎം കരുതേണ്ടെന്നും വിനോദ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: