കണ്ണൂര്‍: പളളിക്കുന്നില്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം അക്രമം. പളളിക്കുന്ന് മില്‍ക്ക് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകന് യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ശരത്ത് (27)നെയാണ് പത്തംഗ സിപിഎം സംഘം തിങ്കളാഴ്ച രാത്രി 11.30 ഓടെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് പുഷ്പരാജിനും അക്രമത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗത്തിലാണുളളത്. പുഷ്്പരാജിനെ കണ്ണൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരേയും പളളിക്കുന്ന് രാഷ്ട്രദീപിക റോഡില്‍ വെച്ച് ബൈക്കിലെത്തിയ പത്തംഗ സിപിഎം സംഘം അക്രമിക്കുകയായിരുന്നു. വാളുള്‍പ്പെടെയുളള മാരകായുധങ്ങളുമായെത്തിയ സംഘം കാലിനും തോളിനും അരയ്ക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയാലാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ച് വ്യാപകമായ അക്രമം നടത്തുന്നതിനുളള സിപിഎം നേതൃത്വത്തിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുവമോര്‍ച്ച നോതാവിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ബിജിപി പളളിക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പളളിക്കുന്നിലും പൊടിക്കുണ്ടിലും ഹര്‍ത്താലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹര്‍ത്താലില്‍ മേഖലയിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.രതീഷ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: