കോഴിക്കോട്: സിപിഎം നടത്തുന്ന അക്രമ പരമ്പരയ്ക്കെതിരെ ദേശീയ തലത്തില്‍ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചുകുട്ടികളെ പോലും ആക്രമിക്കുകയാണ്. ചില കുടുംബങ്ങള്‍ക്കു നേരെ നിരന്തരമായി ആസൂത്രിതമായ അക്രമം നടത്തുന്നു. ഇവ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയെടുക്കണം. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണം.
അക്രമം തുടര്‍ന്നാല്‍ രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നതിനു തെൡവാണ് സിപിഎം കേന്ദ്ര കമ്മിറ്റി പ്രസ്താവന.
വിജിലന്‍സിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ നടപടികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമാക്കാതെ ഇരു മുന്നണികളുടെയും അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ തയ്യാറാകണം.
ഇടതുപക്ഷ കേന്ദ്രങ്ങളിലെ അഴിമതിയെകുറിച്ചും അന്വേഷിക്കണം. എങ്കില്‍ മാത്രമേ അന്വേഷണം സത്യസന്ധമാണെന്നു പൊതുജനം വിശ്വസിക്കുകയുള്ളൂ, സുരേന്ദ്രന് പറഞ്ഞു.
കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. കെ. വി സുധീറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: