ചങ്ങനാശേരി: നഗരസഭയുടെ 14.12കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേലും വൈസ്ചെയര്‍പേഴ്സണ്‍ എത്സമ്മ ജോബും അറിയിച്ചു. 275 പുതിയ പദ്ധതികളും 38 സ്പില്‍ഓവര്‍ പദ്ധതികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്. സമ്പൂര്‍ണ മാലിന്യസംസ്കരണമാണ് പ്രധാന പദ്ധതി. ഫാത്തിമാപുരം ഡമ്പിംഗ് യാര്‍ഡിലെ മാലിന്യം നീക്കം ചെയ്യും. എല്ലാ വീടുകള്‍ക്കും 50 ശതമാനം മുതല്‍ 90ശതമാനംവരെ സബ്സിഡി നല്കി വീടുകളില്‍തന്നെ ജൈവവളം നിര്‍മിച്ച് അടുക്കളതോട്ടം പ്രോത്സാഹിപ്പിക്കും. ഫാത്തിമാപുരത്ത് ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കുന്നതിന് 19 ലക്ഷം. അജൈവ മാലിന്യം സംഭരിക്കും.ഓടകളും തോടുകളും വൃത്തിയാക്കും. സേവന മേഖലയില്‍ ഭവനനിര്‍മാണത്തിനും വയോജനങ്ങള്‍ക്കുള്ള പകല്‍വീട്, പാലിയേറ്റീവ് കെയര്‍, യോഗപരിശീലനം എന്നിവക്കും തുകയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി 4.80 േകാടി രൂപ ഉള്‍ക്കൊള്ളിച്ചു.
ബൈപാസ്-ഇരൂപ്പാ റോഡ്, എംവൈഎ റോഡ്, അബ്ദുള്കലാംറോഡ് എന്നിവ ഉള്‍പ്പെടെ റോഡുകള്‍ നവീകരിക്കും. വിവിധ റോഡുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനായി 15ലക്ഷം വിനിയോഗിക്കും. അടുക്കളത്തോട്ടം, ഗ്രോബാഗ്, തരിശുനിലങ്ങളിലെ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും തുക മാറ്റിവച്ചു. പൂവക്കാട്ടുചിറ കുളത്തില്‍ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ആദ്യഘട്ടവികസനത്തിന് 40ലക്ഷംരൂപ വകകൊള്ളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: