മോസ്കോ: ലോക കായിക രംഗത്ത് വീണ്ടും ഉത്തേജക വിവാദം. ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലും ഒളിംപിക് ചാമ്പ്യന്‍ മോ ഫറയുമടക്കമുള്ള കായിക താരങ്ങള്‍ ഉത്തേജകമരുന്നുപയോഗിച്ചെന്ന് വെളിപ്പെടുത്തി റഷ്യന്‍ ഹാക്കര്‍മാര്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ചികിത്സയുടെ ഭാഗമായി ഇവര്‍ ഉപയോഗിച്ചെന്നാണ് ആരോപണം.
ഹെലന് ഗ്ലോവര്‍, ജസ്റ്റിന് റോസ് അടക്കം 26 പേരുടെ വിവരങ്ങളാണ് ഫാന്‍സി ബിയേഴ്സ് എന്ന പേരില്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ടെന്നീസ് താരങ്ങളായ സെറീന വില്ല്യംസ്, സിമോണ ഹാലെപ്പ് എന്നിവരുടെ പരിശോധനാ റിപ്പോര്‍ട്ടും ഹാക്കര്‍മാര്‍ പുറത്തു വിട്ടിരുന്നു.
ഒളിംപിക്സില്‍ നിന്ന് റഷ്യയെ വിലക്കിയ നടപടിക്കെതിരായ നീക്കമാണിതെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: