നെയ്യാറ്റിന്‍കര: വെള്ളറടയില്‍ ഒരുമാസമായി തുടരുന്ന സിപിഎമ്മിന്റെ അക്രമപരമ്പരയില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്തും പതാകകളും ഫഌക്സ്ബോര്‍ഡുകളും നിരന്തരം നശിപ്പിച്ചുമാണ് സിപിഎം പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ പ്രതികളെ പിടികൂടാനോ നടപടിയെടുക്കുവാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് ബിജെപി പാറശാല നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
കാരക്കോണത്ത് സ്കൂള്‍ കുട്ടികളുടെ കൈയിലെ രാഖി പരസ്യമായി വലിച്ചുപൊട്ടിക്കുകയും വിദ്യാര്‍ത്ഥിനികളെയടക്കം മര്‍ദ്ധിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തെങ്കിലും നേതാക്കളെത്തി സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളറടയിലെ വിവിധ പ്രദേശങ്ങളില്‍ രാത്രിയുടെ മറവില്‍ അക്രമണങ്ങള്‍ നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പതാകകള്‍ നശിപ്പിക്കുന്ന ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കി. ഒബിസി മോര്‍ച്ച പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് വെള്ളറട റാണിഭവനില്‍ സുരേന്ദ്രന്റെ ഒട്ടോറിക്ഷയാണ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ആറാട്ടുകുഴി, നെല്ലിശേരി, ചൂണ്ടിക്കല്‍, കൊല്ലക്കുടിയേറ്റം, ചാരംകുഴി തുടങ്ങിയ പത്തോളം സ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളും ഫഌക്സ് ബോര്‍ഡുകളും രാത്രിയുടെ മറവില്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചത്. അധികാരമുപയോഗിച്ച് ബിജെപിയെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും നീതി നടപ്പിലാക്കേണ്ട പോലീസുകാര്‍ സിപിഎമ്മിന്റെ ഗുണ്ടായിസത്തില്‍ ഭയക്കാതെ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ജനകീയമായ പ്രക്ഷോഭവവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പാറശാല നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: