ന്യൂദല്‍ഹി: മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ എതിര്‍പ്പ് വകവെക്കാതെ അമര്‍ സിങ്ങിനെ സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് നിയമിച്ചു.
പാര്‍ട്ടി ലെറ്റര്‍ഹെഡ്ഡില്‍ സ്വയം എഴുതിത്തയ്യാറാക്കിയ രണ്ട് വരിയില്‍ മുലായം തീരുമാനം വ്യക്തമാക്കി. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത അമര്‍ സിങ്ങിനെ അടുത്തിടെയാണ് തിരിച്ചെടുത്തത്. ഇതില്‍ പ്രതിഷേധത്തിലായിരുന്നു അഖിലേഷ്. കുടുംബത്തിന് പുറത്തുള്ളവര്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അമര്‍സിങ്ങിനെ കുറ്റപ്പെടുത്തി അഖിലേഷ് പറഞ്ഞിരുന്നു.
തന്റെ മകനായതിനാലാണ് അഖിലേഷ് മുഖ്യമന്ത്രിയായതെന്നും അമര്‍സിങ്ങും ശിവ്പാലും പാര്‍ട്ടി കെട്ടപ്പടുക്കാന്‍ പ്രയത്നിച്ചവരാണെന്നും മുലായം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: