മറയൂര്‍ (ഇടുക്കി): ഓണക്കാല കച്ചവടം ലക്ഷ്യമിട്ട് കാന്തല്ലൂര്‍ മലനിരകളില്‍ കര്‍ഷകര്‍ നട്ട ചെണ്ടുമല്ലികള്‍ വിരിഞ്ഞപ്പോള്‍ ഓണം കഴിഞ്ഞു. പൂക്കള്‍ വാങ്ങാന്‍ ആളില്ലാതായി. കൃഷിച്ചെലവ് കഴിഞ്ഞ് ചെറിയ ലാഭമെങ്കിലും പ്രതീക്ഷിച്ചത് വെറുതെയായി.
ഇനി പണിക്കൂലി പോലും ലഭിക്കില്ല, ആയിരക്കണക്കിന് രൂപ നഷ്ടമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കര്‍ഷകര്‍ വ്യാപകമായി ചെണ്ടുമല്ലി അടക്കം പൂക്കൃഷി തുടങ്ങിയത്.
ആദ്യഘട്ടം വിജയിച്ചതോടെ ഇത്തവണ വിപുല പദ്ധതിയായിരുന്നു. കാലാവസ്ഥ വ്യതിയാനം പൂക്കള്‍ വിരിയാന്‍ വൈകിച്ചു. ഓണത്തിന് 35 രൂപ വരെ ഒരു കിലോ പൂവിനുണ്ടായിരുന്നു. ഇപ്പോള്‍ പത്ത് രൂപയാണ്. തമിഴ്നാട്ടിലെത്തിച്ചാലേ ഈ വിലയും കിട്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: