കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വ്വകലാശാല കോമ്പൗണ്ടിലെ മാളത്തുംപാറ കോളനി നിവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ വീടൊരുങ്ങുന്നു. സര്‍വകലാശാല സമുച്ചയത്തിനടുത്തായി തണ്ണോട്ട്-പൂച്ചക്കാട് റോഡിന് സമീപം 16 ഏക്കര്‍ സ്ഥലത്താണ് 16 വീടുകളുടെ നിര്‍മാണം നടക്കുന്നത്. ഡിസംബറോടെ വീടു കൈമാറും.
പെരിയ മാളത്തുംപാറയില്‍ സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്കിയ 21 ഏക്കര്‍ സ്ഥലത്ത് 18 കുടുംബങ്ങളാണുണ്ടായിരുന്നത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇവിടെ സര്‍വകലാശാലയ്ക്ക് അനുമതി നല്കി. കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരൂമാനിച്ചെങ്കിലും നടപ്പിലാക്കിയില്ല. ബിജെപി സര്‍ക്കാര്‍ പുനരധിവാസ നടപടി വേഗത്തിലാക്കി.
16 കുടുംബങ്ങള്‍ക്ക് പുതിയ വീടും സ്ഥലവും ലഭിക്കും. മുന്നേമുക്കാല്‍ കോടിയാണ് പദ്ധതിചെലവ്. നാല് മാസം മുന്‍പാണ് നിര്‍മാണമാരംഭിച്ചത്. താമസക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനിലാണ് വീടുകള്‍. മുംബൈ ആസ്ഥാനമായ യൂണിവേഴ്സല്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. കമ്മ്യൂണിറ്റി ഹാള്‍, കുഴല്‍കിണര്‍, കിണര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: