ന്യുദല്‍ഹി: ഉറി സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഭാരത സൈനിക പോസ്റ്റുകള്‍ക്കു നേരേ വെടിയുതിര്‍ത്തു. ലഘുയന്ത്രത്തോക്കുകള് ഉപയോഗിച്ച് നടത്തിയ ആക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. പാക് റേഞ്ചേഴ്സ് ആക്രമണം നടത്തിയതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നിയന്ത്രണരേഖയിലെ ഭാരത പോസ്റ്റുകള്‍ക്ക് നേരേ വെടിവയ്പ്പുണ്ടായത്. ഉച്ചയ്ക്ക് 1.10 മുതല്‍ 1.30 വരെ നീണ്ടു. നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിക്കാനാണ് പാക് സൈന്യം ഭാരത പോസ്റ്റുകള്‍ക്കു നേരേ വെടിയുതിര്‍ത്തത്.
ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഉന്നത രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ യോഗമാണിത്. ഉറി ഭീകരാക്രമണത്തിന് ശേഷം എല്ലാ ദിവസവും ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സെക്രട്ടറിയെ ശ്രീനഗറിലേക്ക് അയച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: