പാക്കിസ്ഥാന്റെ ആക്രമണ തന്ത്രം, ഇപ്പോള്‍ത്തന്നെ അണ്വായുധ സാന്നിദ്ധ്യംകൊണ്ട് സംഘര്‍ഷ ഭരിതമായ ഭൂഖണ്ഡത്തിന് തീരെ ഗുണകരമല്ല. പാക്കിസ്ഥാന് കൂടുതല്‍ ആയുധം സംഭരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. യുദ്ധഭൂമിയിലെ അണ്വായുധമെന്നുപേരുകേട്ട, ഹ്രസ്വദൂര മിസൈലുകളുള്ള ഏകരാജ്യവും ഒരുപക്ഷേ, പാക്കിസ്ഥാനാണ്.
ഭാരതത്തിന്റെ ഒരു കവചിത വ്യൂഹം തകര്‍ക്കാന്‍ പാക്കിസ്ഥാന് എട്ടുകിലോ ടണ്ണിന്റെ 57 ആയുധങ്ങള്‍ വേണമെന്നാണ് പാക്കിസ്ഥാന് വിലയിരുത്തല്‍. യുദ്ധഭൂമിയിലെ ആണവാക്രമണത്തോടുള്ള ഭാരതപ്രതികരണം, അസാധാരണ നാശംവിതയ്ക്കുന്ന പ്രത്യാക്രമണമായിരിക്കും. ഇത് ഭാരതത്തിന്റെ ആണവ സിദ്ധാന്തത്തില്‍ വിശദീകരിച്ചിരിക്കുന്നു: തന്ത്രപരമായ അണ്വായുധങ്ങളുടെ വിന്യാസം തന്ത്രപരമായ പ്രതികരണവും അതിലൂടെ അനിയന്ത്രിതമായ കടന്നുകയറ്റവുമായിരിക്കും.
ഉറി ആക്രമണത്തിന് തക്ക മറുപടികൊടുക്കുന്ന കാര്യം ഭാരതം ചര്‍ച്ചചെയ്യുമ്പോള്‍, സാധ്യതകള്‍ ആലോചിക്കേണ്ടത് ഈ പരിമതികള്‍ മുന്‍നിര്‍ത്തിവേണം. അതുകൊണ്ടാണ്, നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനു പകരം, വ്യോമാക്രമണമാവും മികച്ചതെന്ന് ഞാന്‍ കരുതുന്നത്. കാര്‍ഗില്‍ സംഘര്‍ഷകാലത്ത് സൂക്ഷ്മതയുള്ള ആയുധങ്ങളുടെ ആവശ്യകതയും മൂര്‍ച്ചകൂട്ടലും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്തത് ഞാനായിരുന്നു.
നമുക്ക് രണ്ടുസേനകളെയും വിലയിരുത്താം. പൊരുതല്‍ശേഷി കൂടുതല്‍ ഭാരതത്തിനാണ്, അതുകൊണ്ടാണ് സാധാരണ യുദ്ധമുറ പാക്കിസ്ഥാന് ഒഴിവാക്കാനാഗ്രഹിക്കുന്നത്. അണ്വായുധ യുദ്ധം ഒഴിവാക്കാന്‍ അതിര്‍ത്തികടക്കാതിരിക്കുന്നതാണ് ബുദ്ധി. കരസേനയേക്കാള്‍ വ്യോമസേനയുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തന ശേഷി തകര്‍ക്കാനാകും. അതിര്‍ത്തിക്ക് അപ്പുറംപോയി സേനാ വിന്യാസം വേണ്ട. വ്യോമാക്രമണത്തിലൂടെ നാം നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ലഷ്കറെ തൊയ്ബ ക്യാമ്പുകള്‍ തകര്‍ക്കാന്‍ കഴിയും.
വ്യോമാക്രമണം യുദ്ധമായി ചിത്രീകരിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഉറിയിലെ വ്യോമസേനാ താവളം ആക്രമിച്ചതും, പത്താന്‍കോട്ടെ ആക്രമണവും യുദ്ധമായി കരുതാമല്ലോ. ഭാരത സൈനിക കേന്ദ്രങ്ങളും ക്യാമ്പുകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുവന്ന ഭീകരര്‍ ആക്രമിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഇവയൊക്കെ യുദ്ധസംഭവങ്ങളല്ലെന്നു പറയാനാവുമോ? ഈ രാഷ്ട്രീയ ഇച്ഛയാണ് കൃത്യമായി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.
പ്രഹരശേഷിയുടെ കാര്യം നോക്കുമ്പോള്‍, വ്യോമസേനയ്ക്ക് ഏറ്റവും സൂക്ഷ്മതയുള്ള ആയുധങ്ങള്‍കൊണ്ട്, ആഴത്തില്‍ കടന്നുകയറുന്ന യുദ്ധസാമഗ്രികള്‍കൊണ്ട് പുത്തന്‍ യുദ്ധവിമാനങ്ങളില്‍നിന്ന് ഭീകരരെ ആക്രമിക്കാം. തക്ക ഉപകരണങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. വിമാനങ്ങള്‍ക്ക് ഏതു വ്യോമാന്തരീക്ഷവും കടന്നുകയറാന്‍ ശേഷിയുണ്ട്.
അത്തരം ആക്രമണങ്ങള്‍ക്ക് കൃത്യമായ രഹസ്യ വിവരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതിന് തുടര്‍ച്ചയായ നിരീക്ഷണപ്പറക്കലുകള്‍ വേണ്ടിവരും.
ചര്‍ച്ചചെയ്യപ്പെടാത്ത വിഷയമുണ്ട്: നമ്മുടെ വ്യോമസേനയ്ക്ക് ശത്രുസങ്കേതങ്ങളില്‍ കടന്നുചെന്ന് പരിശോധന നടത്താനുള്ള തന്ത്രപരമായ സംവിധാനത്തിനും ഉപഗ്രഹ സാങ്കേതികതയ്ക്കും വിടവുകളുണ്ട്. ഈ പോരായ്മ അതിവേഗം പരിഹരിച്ചാലേ ദൗത്യം വിജയിക്കൂ.
അണ്വായുധ ശേഷികൊണ്ട് പാക്കിസ്ഥാന് നടത്തുന്ന ബ്ലാക്മെയില്‍ നേരിടാന്‍ എല്ലാ സാധ്യതകളും പരിശോധിച്ച് കൃത്യമായ തീരുമാനം കൈക്കൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: