ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനം നേരിടാന്‍ സൈനിക നടപടി വേണമെന്ന് 62 ശതമാനം ഭാരതീയരും. പ്രതിരോധ മേഖലയ്ക്കുള്ള തുക വര്‍ദ്ധിപ്പിക്കണമെന്ന് 63 ശതമാനം പേരും ആവശ്യപ്പെടുന്നു. അതേസമയം, സൈനിക നടപടി ഭീകരത വര്‍ദ്ധിപ്പിക്കുമെന്ന് 21 ശതമാനം വ്യക്തമാക്കുന്നു.
യുഎസ് ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെയിലാണ് വിവരങ്ങള്‍. ഉറി ഭീകരാക്രമണത്തിന് മുന്‍പ് ദല്‍ഹിയിലും 15 സംസ്ഥാനങ്ങളിലുമായാണ് സര്‍വ്വെ നടന്നത്. വര്‍ഗീയത വലിയ പ്രശ്നമെന്ന് 54 ശതമാനവും ഐഎസ് ഭാരതത്തിന് ഭീഷണിയെന്ന് 52 ശതമാനവും അഭിപ്രായപ്പെടുന്നു. 68 ശതമാനം വായുമലിനീകരണം പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങള്‍ (82 ശതമാനം), തൊഴിലില്ലായ്മ (81 ശതമാനം), ഉദ്യോഗസ്ഥ അഴിമതി (80 ശതമാനം), ഭീകരത (78 ശതമാനം) എന്നിവയാണ് ആഭ്യന്തപ്രശ്നങ്ങളായി സര്‍വ്വെയില്‍ ഉയര്‍ന്നത്.
ചൈനയുടെ പാക് ബന്ധം ഭാരതത്തിന് ഭീഷണിയാകുമെന്ന് 48 ശതമാനവും ചൈനയുടെ സൈനിക ശേഷി വര്‍ദ്ധിക്കുന്നതും ഭാരതവുമായുള്ള അതിര്‍ത്തി തര്‍ക്കവും 69 ശതമാനം പേരും പ്രശ്നമാകുമെന്ന് പറയുന്നു. 31 ശതമാനം ഭാരതീയര്‍ക്ക് മാത്രമാണ് ചൈനയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത്. ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ പത്ത് ശതമാനം കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: