ന്യൂദല്‍ഹി: ഞായറാഴ്ച കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് പുതിയ വിശദീകരണവുമായി പാക് മാധ്യമങ്ങള്‍.
മുസ്ലിങ്ങളും സിഖുകാരും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ഭാരതം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഇതെന്നാണ് പാക് പത്രമായ ന്യൂസ് ഇന്റര്‍നാഷണലിന്റെ കണ്ടെത്തല്‍.
സിഖുകാര്‍ കശ്മീര്‍ സംബന്ധിച്ച മുസ്ലിങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. ഭാരതത്തിലെ ഹിന്ദു സര്‍ക്കാര്‍ ഇത്തരം ഭീകരാക്രമണം നടത്തുമ്പോള്‍ സിഖുകാരാണ് ബുദ്ധിമുട്ടുന്നത്. പത്രം തട്ടിവിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: