ന്യൂദല്‍ഹി: ഏത് ഭീഷണിയും നേരിടാന്‍ പാക് സൈന്യം സജ്ജമാണെന്ന് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. സൈന്യത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ റഹീല്‍ സംതൃപ്തി പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
പാക്കിസ്ഥാന്റെ പരമാധികാരത്തിനെതിരായ ഏത് നീക്കവും ചെറുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത സംഘര്‍ഷ അന്തരീക്ഷത്തെ തുടര്‍ന്നാണ് സൈന്യം യോഗം വിളിച്ചുചേര്‍ത്തത്. കശ്മീരില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭാരതം ആസൂത്രണം ചെയ്തതാണ് ഉറി ആക്രമണമെന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: