ന്യൂദല്‍ഹി: കടല്‍ക്കൊലകേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ മടങ്ങാന്‍ അനുവദിക്കുന്നതില്‍ കേരളം, സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ നടപടികളില്‍ വ്യക്തത വരാതെ മടങ്ങാന്‍ അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെട്ടു.
2019 ആയാലും അന്താരാഷ്ട്ര കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അന്താരാഷ്ട്ര കോടതിയിലെ കേസ് തീര്‍പ്പാകുന്നതു വരെ നാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്ന നാവികരുടെ ആവശ്യം പരിഗണിക്കവെയായിരുന്നു കേരള നിലപാട്.
നാവികരുടെ അപേക്ഷയിന്മേല് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ചികിത്സയ്ക്ക് ഇറ്റലിയില്‍ തുടരാന്‍ സപ്തംബര്‍ 30 വരെയാണ് നാവികന് മാസിമിലാനോ ലാത്തോറയ്ക്ക് കോടതിയുടെ അനുമതി. നാവികന് സാല്‍വത്തോറെ ജീറോണിന് അന്താരാഷ്ട്ര കോടതിയില്‍ തീര്‍പ്പുണ്ടാകും വരെ നാട്ടില്‍ തുടരാന്‍ നാലു മാസം മുന്‍പ് സുപ്രീംകോടതി അനുമതി നല്കി. ഈ ആനുകൂല്യം വേണമെന്നാണ് ലാത്തോറെയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: