പേരാമ്പ്ര: പശുക്കടവ് കടന്തറപ്പുഴയിലെ ചെക്ഡാമില്‍ കുളിക്കുന്നതിനിടയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളില്‍ ആറാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. കോതോട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പവര്‍ഹൗസിനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
പശുക്കടവ് കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതില്‍ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കോതോട് സ്വദേശി വിപിന്‍ ദാസ്, രജീഷ്, ഷിജിന്, അക്ഷയ്, അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെടുത്തത്.
ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലില്‍ ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്തറപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതില്‍ മൂന്നു പേര് നീന്തി രക്ഷപ്പെട്ടു.
കോതോട് വിനോദിന്റെ മകന് വിനീഷ് (21), ബാലന്റെ മകന് അമല്‍ (20), രാജന്റെ മകന് വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: