കരുനാഗപ്പള്ളി: തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്ക് വളവുമായി പോയ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതു മൂലം ഗതാഗതം തടസപ്പെട്ടെങ്കിലും ഒഴിവായത് വന്‍ദുരന്തം. തെക്കു നിന്നും വടക്കോട്ടു പോയ ട്രെയിനിന്റെ ബോഗികള്‍ ഇടതുഭാഗത്തേക്ക് മറിഞ്ഞത് മൂലം അടുത്ത ട്രാക്കിന് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടായില്ല. അതുകൊണ്ട് ഗതാഗതം അടുത്ത ട്രാക്കിലൂടെ തിരിച്ചുവിടുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നില്ല. ഇവിടുത്തെ പാളം മറ്റുള്ളിടത്തേതില് നിന്നും ചരിവും ഇറക്കവും കൂടുതലാണ്. പാളത്തിന്റെ തകരാണ് എന്ന് ഒരു വിഭാഗവും ബോഗിയുടെ തകരാറാണെന്ന് മേറ്റ് വിഭാഗവും ആരോപിക്കുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ ശരിയായ കാരണം കണ്ടെത്താന്‍ കഴിയൂ എന്നും, ആദ്യ പരിഗണന ഗതാഗതം പുന:സ്ഥാപിക്കുന്നതിനാണെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ട്രാക്കിലുണ്ടായ തടസങ്ങള്‍ ഒഴിവാക്കി അതുവഴിയുള്ള ഗതാഗതം ആരംഭിച്ചതു മൂലം യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ഇതു കാരണമായി. എങ്കിലും മണിക്കൂറുകള്‍ വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്. മാത്രവുമല്ല പല ട്രെയിനുകളും സമീപ സ്റ്റേഷനുകളില്‍ പിടിച്ചിട്ടാണ് സമയം ക്രമീകരിക്കുന്നത്. ട്രെയിന്‍ അപകടം നടന്നതറിഞ്ഞ് പല ട്രെയിന്‍ യാത്രക്കാരും യാത്ര ഉപേക്ഷിച്ച് ബസില്‍ യാത്ര ചെയ്തത് മൂലം ബസിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
അപകടം സംഭവിച്ച സ്ഥലത്തെ 300 മീറ്ററിലധികം റെയിലുകള്‍ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കണം. ട്രെയിനുകളുടെ ആവശ്യത്തിനായുള്ള നാലോളം ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, അഞ്ചോളം ബോഗികള്‍ പാളത്തില്‍ നിന്നും അടുത്തുള്ള വീടുകളുടെ മുറ്റത്തേക്ക് തെറിച്ചുവീണു.
മുഴുവന്‍ ബോഗികളിലും രാസവള ചാക്കുകള്‍ നിറച്ചിരുന്നതിനാല്‍ ഉണ്ടാകുമായിരുന്ന കൂടുതല്‍ അപകടവും ഒഴിവായിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ മറ്റു ട്രെയിനുകള്‍ കടന്നുവരാതെ മറ്റു സ്റ്റേഷനുകളില്‍ പിടിച്ചിട്ടതു മൂലവും വന്‍അപകടം ഒഴിവാക്കുവാന്‍ റയില്‍വേക്കു കഴിഞ്ഞു. അപകടം നടന്നതറിഞ്ഞ് വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഇതിനിടെ റയില്‍ കട്ടു ചെയ്യുന്നതിനിടെ കരാര്‍ തൊഴിലാളിയായ ശാസ്താംകോട്ട സ്വദേശി സതീഷി(28)ന് നട്ടെല്ലിന് പരിക്കേറ്റു. കട്ടു ചെയ്ത റയില്‍ നടുവിനടിച്ചായിരുന്നു ഇത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: