കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന് വേദിയാകാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കോഴിക്കോട്. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും കോഴിക്കോട് എത്തുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭായോഗം ഇവിടെ ചേരാനുള്ള സാധ്യതയുമുണ്ട്. സംഘടന ചരിത്രത്തിലെ നിര്‍ണായക സമ്മേളനത്തിനാകും വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് തുടക്കമാവുക. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്‍സിലില്‍
പങ്കെടുക്കുന്നത്.
സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണ് ദേശീയ കൗണ്‍സില്‍ ചേരുന്നത്. കടവ് റിസോര്‍ട്ടില്‍ ദേശീയ എക്സിക്യുട്ടീവും ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വ്യാഴാഴ്ച എത്തുന്നതോടെ ദേശീയ കൗണ്‍സില്‍ നടപടികളിലേയ്ക്ക് നീളും. വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യുട്ടീവും ഞായറാഴ്ച ദേശീയ കൗണ്‍സിലും ചേരും.
ശനിയാഴ്ച കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് കടപ്പുറത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: