കൊല്ലം: പുതിയ ചിത്രത്തിന്റെ റിലീസിനിടയില്‍ തിരക്കില്‍ പ്പെട്ട് തീയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരന് മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നറിയിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കടപ്പാക്കട ധന്യ-രമ്യ തീയേറ്ററില്‍ 2015 ജനുവരി 14ന് ‘ഐ എന്ന ചിത്രത്തിന്റെ റിലീസിനിടയിലാണ് സംഭവം. ഉന്തിലും തള്ളിലും ഗുരുതരമായ പരിക്കേറ്റാണ് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചത്. ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. എന്നാല്‍ കൊല്ലം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തെകുറിച്ച് ഊര്‍ജിതമായ അനേ്വഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീയേറ്റര്‍ മാനേജ്മെന്റ് ഒക്ടോബര്‍ 24ന് കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനത്തില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സര്‍ക്കാരില്‍ നിന്നും ധനസഹായം നല്‍കിയതായി കളക്ടര്‍ അറിയിക്കാത്ത പശ്ചാത്തലത്തിലാണ് കമ്മീഷന് കൂടുതല്‍ നടപടികളിലേക്ക് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: