തില്ലങ്കേരി: തില്ലങ്കേരിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്റെ കാറില്‍ നിന്നും ബോംബുപൊട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി. നിരവധി കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്ത്തകന് ജിജോവിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടിയത്. സംഭവം നടന്നയുടന്‍ ആര്‍എസ്എസുകാരാണ് ബോംബെറിഞ്ഞതെന്ന് സിപിഎമ്മുകാര്‍ കള്ളപ്രചരണം നടത്തി. തുടര്‍ന്ന് തില്ലങ്കേരി ടൗണില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കുണ്ടേരിഞ്ഞാലിലെ മാവില വിനീഷിനെ ഇടവഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍ തില്ലങ്കേരി മേഖലെ രാഷ്ട്രീയ കൊലക്കളമാക്കി മാറ്റാനുള്ള സിപിഎം ശ്രമം സംഘപരിവാര്‍ സംഘടനകളുടെ ആത്മസംയമനത്തിലൂടെ ഇല്ലാതാവുകയായിരുന്നു.
കാറിന് ബോംബെറിഞ്ഞു എന്ന കുറ്റം ചുമത്തിയാണ് ബിജെപി പ്രവര്ത്തകന് കുണ്ടേരിഞ്ഞാലിലെ രതീശനെ മുഴക്കുന്ന് പോലീസ് അറസ്റ്റുചെയ്തത്. ആറ് ദിവസം മുമ്പ് ഇയാളെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവ ദിവസം ഒരു കല്ല്യാണ വീട്ടില്‍ രതീശന് ഉണ്ടായിരുന്നതായി വീഡിയോ രംഗങ്ങളില്‍ നിന്നും പോലീസിന് ബോധ്യപ്പെട്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി രതീശന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രതീശനെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു. തില്ലങ്കേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കാറില്‍ ബോംബുപൊട്ടിയതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്നും സംഭവവുമായി ബന്ധപ്പെട്ട് നിരപരാധിയായ ബിജെപി പ്രവര്‍ത്തകനെ ദിവസങ്ങളോളം കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും യാതൊരുവിധ തെളിവുകളും കിട്ടാതെവന്നപ്പോള്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: