കുറവിലങ്ങാട്: പാലാ-ഉഴവൂര്‍-കൂത്താട്ടുകുളം റോഡില്‍ ചെത്തിമറ്റം കവലയിലെ കുഴി വാഹന യാത്രക്കാര്‍ക്ക് മരണകെണിയായി മാറുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് സ്വകാര്യ വ്യക്തികളുടെ ജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുവാനെന്ന വ്യാജേന കുഴിയെടുത്തതാണ്. ഇവിടെ മെറ്റലുകള്‍ ഇളകി വെള്ളക്കെട്ട് ഉണ്ടായി കുഴി രൂപപ്പെട്ടത്. ഈ കുഴി ഡോ. കെ.ആര്. നാരായണന് സ്മരക ഹൈവേ റോഡിനും ബാധകമാവുകയാണ്. സ്വകാര്യ വ്യക്തി അനധികൃതമായി കുഴിയെടുത്തത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടും റോഡ് കുത്തിപൊളിച്ചവരെ സംരക്ഷിക്കുന്ന നിലപാടുകളാണ് എടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് ആഴ്ചകള്‍ക്ക് മുമ്പ് സ്വകാര്യ മൊബൈല്‍ കമ്പനി കെബിള്‍ ഇടുവാന്‍ കുഴിയെടുത്ത ഭൂരിഭാഗത്തും കുഴികള്‍ രൂപപ്പെട്ടത് അടയ്ക്കുവാന്‍ അധികൃതര്‍ ഇതുവരെതയ്യാറായിട്ടില്ല. ചെത്തിമറ്റം കവലയിലെ അപകടകരമായ കുഴിമാറ്റി ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തുന്നതില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: