ന്യൂദല്‍ഹി: ദേശീയത ഉത്സവമാക്കി ‘ഉഡാന്‍ ഉത്സവ്’. രാജ്യത്തെ ഏറ്റവും വലിയ തെരുവുനാടക മത്സരമായ ‘ഉഡാന്‍ ഉത്സവ്’ ദല്‍ഹി സര്‍വ്വകലാശാലക്ക് സമ്മാനിച്ചത് ആഘോഷദിനങ്ങള്‍. കലയിലൂടെ ദേശീയ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അനുപം ഖേര്‍ മുഖ്യാതിഥിയാകും. ഡോ. കൃഷ്ണഗോപാല്‍, അനു മാലിക്, സി.പി. ദ്വിവേദി, അദ്വൈത കല, പല്ലവി ജോഷി, മാലിനി ജോഷി എന്നിവര്‍ സംബന്ധിക്കും. തെരുവുനാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഉഡാന്‍ (അണ്‍ഫോള്‍ഡിംഗ് ഡ്രാമ ആന്റ് ആക്ട്സ് റ്റു അവേക്കന്‍ നേഷന്‍) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ കോളേജുകളില്‍ നിന്നായി അമ്പത് ടീമുകളാണ് മത്സരംഗത്തുള്ളത്. ദേശീയതയാണ് നാടകങ്ങളുടെ പ്രമേയം. കശ്മീരും സ്വഛ്ഭാരതും പ്രകൃതി സംരക്ഷണവുമെല്ലാം വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിച്ചു. തെരുവുനാടകങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള വേദി കൂടിയായി ‘ഉഡാന്‍ ഉത്സവ്’. മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് മത്സരങ്ങളെന്ന് സംവിധായികയും വിധികര്‍ത്താവുമായ അദ്വൈത കല ജന്മഭൂമിയോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തില്‍ വ്യത്യസ്തമായി ആശയം അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. സ്വാഭാവിക അഭിനയത്താല്‍ ചിലര്‍ അമ്പരപ്പിക്കുകയും ചെയ്യുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുമ്പോള്‍ അതിനെതിരായ പ്രതിരോധമാണ് ഉഡാന്‍ ഉത്സവെന്ന് സംഘാടകസമിതി ചെയര്മാന് അനുപം ഭട്നാഗര്‍ പറഞ്ഞു.
കലയിലൂടെ യുവസമൂഹത്തില്‍ ദേശീയബോധം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പടം..ദല്‍ഹി സര്‍വ്വകലാശാലയില്‍ നടക്കുന്ന ഉഡാന്‍ ഉത്സവില്‍ അവതരിപ്പിച്ച തെരുവുനാടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: