തിരുവനന്തപുരം: ആറ്റുകാലില്‍നിന്ന് പതിനഞ്ചുകാരിയെ ഡിവൈഎഫ്ഐ നേതാവും ആറംഗ സംഘവും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പ്രധാന പ്രതിയും ഡിവൈഎഫ്ഐ ചിറമുക്ക് യൂണിറ്റ് പ്രസിഡന്റുമായ അഖിലും മറ്റ് മൂന്നുപേരും ഒളിവിലാണ്. അഖിലിന്റെ സുഹൃത്തുക്കളായ ചിറമുക്ക് സ്വദേശി സുമേഷ്, വള്ളംകോട് സ്വദേശി അഭിജിത്, കലിയൂര്‍ സ്വദേശി വിഷ്ണു എന്നിവര്‍ ഫോര്‍ട്ട് പോലീസിന്റെ പിടിയിലായി.
ഈ മാസം 12 ന് രാത്രിയിലാണ് സംഭവം.പ്രണയം നടിച്ച അഖില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി. ബന്ധുവായ ഡിവൈഎഫ്ഐയുടെ മുതിര്‍ന്ന നേതാവിന്റെ വാഹനത്തില്‍ പെണ്‍കുട്ടിയെ തൊടുപുഴയില്‍ എത്തിച്ചു.
അവിടെ സുഹൃത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ ബന്ധുവായ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ എത്തിച്ചു. പോലീസ് എത്തിയപ്പോള്‍ മൂന്ന്പേര്‍ പിടിയിലായി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം നിര്‍ഭയയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: