കൊച്ചി: എ.എം. ബാബു, വി. ഷെര്‍സി, പി. സോമരാജന് എന്നിവരെ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പദവിയിലേക്ക് ഉയര്‍ത്താന്‍, ഹൈക്കോടതി കൊളീജിയം, രാഷ്ട്രപതിക്കു ശുപാര്‍ശ നല്കി.
കൊച്ചിയില്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറാണ്, കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം കുടുംബത്തില്‍പ്പെട്ട ബാബു; തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്, പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഷെര്‍സി. ഡോ. ഷേര്‍ളി വാസുവിന്റെ സഹോദരിയാണ്.
കൂട്ടത്തില്‍, സീനിയറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ സോമരാജന്റെ പേര്, ജൂനിയറായ മറ്റിരുവര്‍ക്കും പിന്നിലാണ്, എന്നറിയുന്നു. ഈഴവ സമുദായാംഗമാണ്, അദ്ദേഹം. ജില്ലാ ജഡ്ജിമാരെ ഉയര്‍ത്തുമ്പോള്‍ സീനിയോറിട്ടി പരിഗണിക്കാറുണ്ട്.
അഭിഭാഷകരില്‍ നിന്ന് ദേവന് രാമചന്ദ്രന്, സതീഷ് നൈനാന് എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തിരുന്നു. മേന്മവച്ച്, ഇവരെ നേരിട്ടാണ്, കൊളീജിയം ശുപാര്‍ശ ചെയ്യുക. കൊളീജിയം ശുപാര്‍ശ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി അത്, പരിശോധനകള്‍ക്കായി കേന്ദ്രസര്‍ക്കാരിന് വിടും.
അന്വേഷണം തീര്‍ത്ത് വിവരം കേന്ദ്രസര്‍ക്കാര്‍, വീണ്ടും സുപ്രീംകോടതിയെ അറിയിച്ച ശേഷമാണ് രാഷ്ട്രപതിക്കു വിടുന്നത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.സോമരാജന്, (55). കൊല്ലം സ്വദേശി. കൊല്ലം ബാറില്‍ അഭിഭാഷകനായിരിക്കെയാണ് നേരിട്ട് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനാകുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജിയായി പാലക്കാട്ടാണ് ആദ്യ നിയമനം. പിന്നീട് പറവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും അഡീഷണല്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആലപ്പുഴയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി നിയമിതനായി. 2014 ല്‍ പത്തനംതിട്ടയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി.
എ.എം. ബാബു, 1981 ല്‍ നിയമ ബിരുദം നേടി. കോട്ടയത്ത് സിവില്‍ അഭിഭാഷകനായി തുടങ്ങി. മുന്‍സിഫ് ആയി, കോഴിക്കോട്ടും വടകരയിലും ജോലി നോക്കി. 1992 ല്‍ സബ് ജഡ്ജി- ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി. കാസര്‍കോട്, കൊച്ചി, ഒറ്റപ്പാലം തിരുവല്ല എന്നിവിടങ്ങളില്‍ സബ് ജഡ്ജിയും ആലപ്പുഴയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായി. 2001 ല്‍ ജില്ലാ ജഡ്ജി. ആലപ്പുഴ അതിവേഗക്കോടതിയില്‍ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി, കോഴിക്കോട്ട് രണ്ടാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി, പാലക്കാട്ട് കുടുംബക്കോടതി ജഡ്ജി. 2010 ജൂണ്‍ 17 ന് ജുഡീഷ്യല്‍ അക്കാദമി അഡീഷണല്‍ ഡയറക്ടറായി, 2012 ഏപ്രില്‍ 12 മുതല്‍ ഡയറക്ടര്‍.
1988ല്‍ പത്തനംതിട്ട മുന്‍സിഫായി ഷെര്‍സി ജുഡീഷ്യല്‍ സര്‍വീസില്‍. പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രേറ്റായിരുന്നു. 1992ല്‍ തൃശൂര്‍ സബ് ജഡ്ജി. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും സബ് ജഡ്ജിയായശേഷം 2001 ല്‍ ജില്ലാ ജഡ്ജി. കോഴിക്കോട് കുടുംബക്കോടതി, കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി, ഒറ്റപ്പാലം എംഎസിടി, എറണാകുളം അഡീഷണല്‍ ജില്ലാ കോടതി, തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2012ല്‍ മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി.
അതേവര്‍ഷം മേയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്, ഇപ്പോള്‍. ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട്: കെ.ജി. മധുപ്രകാശ്/പത്തനംതിട്ട, സി. രാജ/തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: