കുന്നത്തൂര്‍: ബിജെപി നിര്‍ണ്ണായക ശക്തിയായ പഞ്ചായത്തില്‍ ഇടതുഭരണ സമിതി രാഷ്ട്രീയ മാടമ്പിത്തരം കാട്ടുന്നു. ബിജെപി പഞ്ചായത്തംഗങ്ങളുടെ വാര്‍ഡുകളെ വികസനകാര്യങ്ങളില്‍ പൂര്‍ണമായി അവഗണിക്കുകയാണ്. വഴിവിളക്കും മറ്റും സ്ഥാപിക്കുന്നതിലും ഈ അവഗണന തുടരുകയാണ്. ബിജെപി പഞ്ചായത്ത് അംഗങ്ങളുള്ള രണ്ടു വാര്ഡുകളോടും ഭരണസമിതി ചിറ്റമ്മ നയസമീപനമാണ് കൈ കൊള്ളുന്നത്.
ക്ഷേമപെന്ഷന് വിതരണം പോലും ഇവിടെ ഇടതുപക്ഷം രാഷ്ട്രീയ വല്ക്കരിക്കുകയായിരുന്നു. പെന്ഷന് വിതരണത്തില്‍ നിന്നും ബിജെപി അംഗങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി സിപിഎം പാര്‍ട്ടിക്കാരാണ് നിര്‍വ്വഹിച്ചത്. മൂന്നാം വാര്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പരിപാടിയില്‍ നിന്നും ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ അവഗണിക്കുകയാണ്. എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുന്‍ സിപിഎം പഞ്ചായത്ത് അംഗത്തെ സ്വാഗത പ്രാസംഗികന് ആക്കിയപ്പോള്‍ നിലവിലെ പഞ്ചായത്ത് അംഗത്തെ വെറും സാനിധ്യത്തില്‍ മാത്രം ഒതുക്കി മാറ്റിനിര്‍ത്തുകയായിരുന്നു. മിക്ക പഞ്ചായത്ത് പരിപാടികളില്‍ നിന്നും ബിജെപി അംഗങ്ങളെ ഇത്തരത്തില്‍ രാഷ്ട്രീയ അയിത്തം കല്പ്പിച്ചു ഇടതുഭരണ സമതി മാറ്റിനിര്‍ത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. പൊതുപരിപാടികള്‍ ഇത്തരത്തില്‍ സിപിഎം സ്പോണ്‍സേര്‍ഡ് ആക്കുന്നതിനെതിരെ പൊതുജന വികാരവും ഉയര്‍ന്നിട്ടുണ്ട്. വെറും രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ഇവിടെ ഭരണസമിതി നിലനിര്‍ത്തിയിട്ടുള്ളത്. യുവമോര്‍ച്ച പഞ്ചായത്ത് സമിതി ഇടത് ഭരണസമിതിയുടെ വിവേചനത്തിനെതിരെ സമരത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: