കുട്ടനാട്: മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലം നിര്‍മാണത്തിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു, സ്ഥലമെടുപ്പു നടപടികള്‍ പൂര്‍ത്തിയായതായി സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ ഇവാലുവേഷന്‍ കമ്മിറ്റിയിലാണ് ഇക്കാര്യം ധാരണയായത്. ഭൂമി വില സംബന്ധിച്ച ഡിഎല്പിസിയുടെ ശിപാര്‍ശ കമ്മിറ്റി അംഗീകരിച്ചതായി സ്ഥലമുടകള്‍ പറയുന്നു.
ആറിന്റെ ഇരുകരകളിലുമായി ഏഴോളം സ്വകാര്യ വ്യക്തികളില്‍ നിന്നും ഏകദേശം 65 സെന്റ് സ്ഥലമാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്. ആറിന്റെ തെക്കേക്കരയിലെ നിര്മാണപ്രവര്ത്തനങ്ങള്ക്കു സ്ഥലമുടമകള്‍ നേരത്തെതന്നെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലെത്തിയിരുന്നു. പാലത്തിന്റെ വടക്കേക്കരയിലുള്ള സ്ഥലമെടുപ്പു പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നു മാസക്കാലമായി നിലച്ച മട്ടിലായിരുന്നു.
ഭൂവുടമകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്ന സാധാരണ നടപടികള്‍ ഒഴിവാക്കി ന്യായവില രൊക്കം നല്കി വാങ്ങുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്്. കളക്ടറുടെ ചേംബറില്‍ കഴിഞ്ഞ ഫെബ്രുവരി 14നു ഭൂവുടമകളുമായി നടന്ന ചര്‍ച്ചകളില്‍ സ്ഥലമെടുപ്പ് സംബന്ധിച്ചു ധാരണയായിരുന്നു.
എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂവുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയുടെ പരിഗണനയിലായിരുന്നു. പുരയിടത്തിന് മൂന്നുലക്ഷവും നിലത്തിന് 2.10 ലക്ഷം രൂപയും വീതം സെന്റിനു നല്‍കാനാണ് തീരുമാനമായിരുന്നത്.
എന്നാല്‍ ഇതിനിടെ ഉണ്ടായ കാലതാമസവും ശിപാര്‍ശ ചെയ്ത വില എസ്എല്‍ഇസി അംഗീകരിക്കുേമോ എന്ന ഭൂവുടമകളുടെ ആശങ്കയും പാലം നിര്‍മാണത്തെ പ്രതിസന്ധിയിലാക്കി.
ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് സ്വാകാര്യ വ്യക്തികളുടെ സ്ഥലത്തായിരുന്നതിനാല്‍ വില സംബന്ധിച്ച തീരുമാനമുണ്ടായശേഷം പണികളാരംഭിച്ചാല്‍ മതിയെന്ന് ഉടമകള്‍ തീരുമാനമറിയിക്കുകയായിരുന്നു. വിലനല്കുന്നതു സംബന്ധിച്ച ധാരണയായിട്ടുണ്ടെങ്കില്‍ യോഗതീരുമാനം സംബന്ധിച്ച ഉത്തരവിറണം.
ഇതിനുശേഷം പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കുകയും റവന്യു വകുപ്പ് വഴി ഭൂമി രജിസ്റ്റര്‍ ചെയ്യുകയും വേണം. സാധാരണ ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരും. 28 കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ 2014 ഫെബ്രുവരിയില്‍ ആണ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആകെയുള്ള അഞ്ച് സ്പാനുകളില്‍ മൂണ്ണെം ഇതിനകം പൂര്‍ത്തിയായി. ശിലാസ്ഥാപനം നടത്തിയപ്പോള്‍ രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു നാട്ടുകാര്‍ക്കു നല്‍കിയിരുന്ന ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: