അമ്പലപ്പുഴ: റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ വലിയ ദുരന്തത്തിന് കാരണമാകുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ പലയിടത്തും ഭീഷണിയാകുകയാണ്. ദേശീയപാതയോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന ഇവയ്ക്ക് യാതൊരു സുരക്ഷിതത്ത്വവുമില്ല.
ദേശീയപാതയ്ക്കും സംസ്ഥാന പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലും കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്നത് നിരവധി ട്രാന്‍സ്ഫോമറുകളാണ്. പലതും റോഡിനോടു വളരെ ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഇവയ്ക്ക് ആവശ്യമായ രീതിയില്‍ വേലി കെട്ടി സംരക്ഷിച്ച് അപകടഭീതി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബി അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. പലയിടങ്ങളിലും നിരവധി കേബിളുകളും ഫ്യൂസുകളും അപകടകരമായാണ് സ്ഥിതിചെയ്യുന്നത്.
രണ്ടാഴ്ച മുമ്പ് പുറക്കാട് പഴയങ്ങാടിയില്‍ ട്രാന്‍സ്ഫോമറിനു സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കാര്‍ ട്രാന്‍സ്ഫോമറില്‍ ഇടിച്ചിരുന്നെങ്കില്‍ ഇത് വന്‍ ദുരന്തത്തിനു കാരണമാകുമായരുന്നു. ദേശീയ പാതയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഈ ട്രാന്‍സ്ഫോമറിന് യാതൊരു സുരക്ഷിതത്ത്വവുമില്ല.
ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത്തരം ട്രാന്സ്മറുകളുടെ സമീപത്തുകൂടി നിത്യവും ചീറിപ്പായുന്നത്. ഇവയ്ക്കെല്ലാം ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഗ്രാമീണ റോഡുകള്‍ക്കരികിലൂടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി പേരാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുന്നപ്രയില്‍ ട്രാന്‍സ്ഫോമറിനു സമീപം നിന്ന വീട്ടമ്മയ്ക്ക് പൊള്ളലേറ്റ സംഭവവുമുണ്ടായി. കൊച്ചുകുട്ടികള്‍ക്കുപോലും കയ്യെത്താവുന്ന സ്ഥിതിയിലാണ് പല ട്രാന്സ്ഫോമറുകളുടൈയും ഫ്യൂസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്ഫോമറുകള്‍ മുള്ളുവേലി കെട്ിട സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: