കുട്ടനാട്: കാവാലംതട്ടാശേരി, പുളിങ്കുന്ന്ജങ്കാര് കടവ്, മങ്കൊമ്പ് ബസ്സര്‍വീസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. റൂട്ടില്‍ സര്‍വീസ് ആരംഭിച്ചിട്ട് ഒരു വ്യാഴവട്ടക്കാലമായെങ്കിലും നിരവധി തവണ സര്‍വീസ് മുടങ്ങിയിരുന്നു.
ഇപ്പോള്‍ സര്‍വീസ് നിലച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. ഓരോതവണ സര്‍വീസ് നിര്‍ത്തിവയ്ക്കുമ്പോഴും കെഎസ്ആര്‍ടിസി വിവിധ കാരണങ്ങളാണ് പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, താലൂക്കാശുപത്രിയിലേക്കുള്ള രോഗികള്‍, മങ്കൊമ്പ് സിവില്‍സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവരാണ് ഏറ്റവുമധികം ബസിനെ ആശ്രയിച്ചിരുന്നത്.
കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, വടക്കന്‍ വെളിയനാട് പ്രദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ഏറെ സാമ്പത്തികച്ചെലവുകളില്ലാതെ ഓഫീസിലെത്താന്‍ ബസ് സര്‍വീസ് ഉപകരിച്ചിരുന്നു. കുട്ടനാട് എന്‍ജിനിയറിങ് കോളജ്, പുളിങ്കുന്നിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും സര്‍വീസ് ഏറെ ലാഭകരമായിരുന്നു.
കാവാലം, നീലംപേരൂര്‍, കണ്ണാടി പ്രദേശത്തുനിന്നും പുളിങ്കുന്നു താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്കും സര്‍ക്കുലര്‍ സര്‍വീസ പ്രയോജനപ്രദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: