ഇരിട്ടി: മുഖ്യമന്ത്രി പിണറായി വിജയാന്‍ നിര്‍ത്താന്‍ ആവശ്യപെട്ടാല്‍ നിലക്കുന്നതാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമെന്നും കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ മനുഷ്യരെ വെട്ടികൊല്ലുന്നവര്‍ അതൊഴിവാക്കി തെരുവ് നായ്ക്കളെ വെട്ടിക്കൊന്നാല്‍ മനുഷ്യന് അതൊരു ഗുണമായിരിക്കുമെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലുര്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അക്രമത്തെ ന്യായീകരിക്കുമ്പോള്‍ കൊലപാതം തിരിച്ചടിയായി വീണ്ടണ്ടും അണികള്‍ക്ക് പ്രോത്സാഹനം നടത്തുകയാണ് പിണറായി.സിപിഎം അധികാരത്തില്‍ വരുമ്പോഴെല്ലാം കൊലപാതപരമ്പരായും ബോംബ് ആയുധ ശേഖരവും മാണ് കണ്ണൂരില്‍ കാണുന്നത്. പോലീസ് ഇതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്. എടുത്താല്‍ പോലീസ് സ്റ്റേഷനകത്തുകയറി ഉപരോധം നടത്തി ഉദ്യോഗസ്ഥരെ പേടിപ്പിക്കുകയാണ്. ഈ രീതി ശരിയല്ല. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം റബര്‍ കര്‍ഷകര്‍ക്ക് സബ്സസിഡി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
കേരളത്തില്‍ തമിഴ് നാട് മോഡല്‍ ഭരണം മാറിയപ്പോള്‍ മുന്മന്ത്രിമാരെ വിജിലന്‍സ് കള്ളകേസില്‍ കുടുക്കുകയാണ്. കൂട്ടിലടച്ചതത്തയല്ല വിജിലന്‍സെന്ന് പറയുന്ന ഡയറക്ടര്‍ എളമരം കരീമിനെതിരെയും വി.എസ് അരുണ്‍കുമാറിനെതിരെയും എന്ത് കൊണ്ടാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: