കണ്ണൂര്‍: ചേലോറ സ്വദേശിനിയായ ദചിത് യുവതിക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് നാലുവര്‍ഷമായി ജാതിയുടെ പേരില്‍ പീഡിപ്പിക്കുന്ന റവന്യൂ ഉദ്യോസ്ഥര്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന്് ദളിത് ആദിവാസി പൗരാവകാശ സമിതി കണ്‍വീനര്‍ എം.ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, സൂപ്രണ്ട് കെ.കെ.ദിവാകരന്, തഹസില്‍ദാര്‍ കെ.സജീവന്, കീര്‍ത്താഡ്സ് മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എ.മണിഭൂഷന്, ഡി. ഡി വി.പ്രദീപ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്.
മകളുടെ പ്ലസ്ടു പഠനത്തിനായാണ് കൊയില്യത്ത്് മിനി ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പട്ടികജാതിയില്‍പ്പെട്ട പറയന് സമുദായ സര്‍ട്ടിഫിക്കറ്റിനായിരുന്നു യുവതി അപേക്ഷ നല്‍കിയത്. തോട്ടി സമുദായത്തില്‍പ്പെട്ട അമ്മയ്ക്കും തീയ്യസമുദായത്തില്‍പ്പെട്ട അച്ഛനും പറയ സമുദായത്തില്‍പ്പെട്ട മകളുണ്ടാകുന്നതെങ്ങിനെയാണെന്ന് പറഞ്ഞ് ദളിത് യുവതിയെ ചേലോറ വില്ലേജ് അധികൃതര്‍ ഇവരെ ആക്ഷേപിക്കുകയും ഇറക്കിവിടുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. മിശ്രവിവാഹം ചെയ്ത ദളിത് യുവതിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും യുവതിയുടെ അപേക്ഷ റവന്യൂ അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
കൂടാതെ മിനിയുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥും കലക്ട്രേറ്റിലെ സൂപ്രണ്ടായ കെ.കെ.ദിവാകരനും ചേര്‍ന്ന് അസീസ് ഇസ്ലാം എന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ മൂന്ന് മക്കളുടെയും പട്ടികജാതി പേര് റദ്ദാക്കി കിര്ത്താര്ഡ്സിന് അയച്ചുകൊടുത്തതോടെ ആനുകൂല്യങ്ങള്‍ ലഭിക്കാതാവുകയും കുട്ടികളുടെ പഠനം മുടങ്ങിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍ പിതാവിന്റെ പേരും മതവും തിരുത്തി നല്കാന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും ഇവര്‍ പറയുന്നു. അച്ഛന്റെ പേരും മതവും മാറ്റിയ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കിര്‍ത്താഡ്സും തഹസില്‍ദാറും കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് തിരുത്താന്‍ ഇത് തയ്യാറാക്കിയ ഉദ്യേഗസ്ഥര്‍ തയ്യാറാവാത്തതു കൊണ്ടാണ് ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥികളുടെ സംവരണം അട്ടിമറിക്കാന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മിനി, ഭര്‍ത്താവ് പ്രമോദ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: