തലശ്ശേരി: ഝാര്‍ഖണ്ഡ് സ്വദേശിയായ ഒമ്പത് വയസ്സുകാരിയെ വീട്ടുവേലക്കുപയോഗിച്ച മുസ്ലീംലീഗ് നേതാവിനെതിരെ കേസെടുക്കാന്‍ കൊളവല്ലൂര്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് ജനകീയ വേദി കണ്ണൂര്‍ ജില്ലാ കമ്മറ്റി സെക്രട്ടറി ഇ.മനീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മൂലശ്ശേരി കുനിയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ 5 മാസമായി ശബാന എന്ന ഒമ്പത് വയസ്സുകാരിയെ വീട്ടുവേലക്ക് ഉപയോഗിച്ചത്. വിദ്യാഭ്യാസം നിഷേധിച്ച് ബാലവേല ചെയ്യിച്ച സംഭവം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കൊളവല്ലൂര്‍ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി മഹിളാ മന്ദിരത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്ത് 30ന് പുറത്തുവന്ന ഈ ബാലവേല സംഭവത്തില്‍ പോലീസ് ഇടപെട്ടെങ്കിലും ഇന്നലെവരെ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും കൊളവല്ലൂര്‍ പോലീസ് തയ്യാറായിട്ടില്ല. ഈ അവസ്ഥക്കെതിരെ ശക്തമായ സമര പരിപാടികളും നിയമനടപടികളും ആരംഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.ചാത്തുക്കുട്ടി, ഗോവിന്ദന് എടച്ചോളി, കണ്ടോത്ത് സത്യം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: