വണ്ണപ്പുറം: പഞ്ചായത്തില്‍ ശൗചാലയം നിര്‍മ്മിച്ച് തുക വിതരണം ചെയ്തതില്‍ വന്‍ അഴിമതി. പല ഉപഭോക്താക്കള്‍ക്കും നിര്‍മ്മാണ ചെലവിന്റെ തുക കിട്ടിയിട്ടില്ല. ശൗചാലയം നിര്‍മ്മാണത്തിന് ഇരുന്നൂറോളം അപേക്ഷകള്‍ ലഭിച്ചിരുന്നു.
പഞ്ചായത്തിലെ 17 വാര്‍ഡ് സഭകള്‍ കൂടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഗ്രാമസേവകന്റെ ഓഫീസില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ ഗുണഭോക്താവിനെക്കൊണ്ട് എഗ്രിമെന്റ് വച്ചാണ് പണികള്‍ തുടങ്ങിയത്. പണികള്‍ പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണചെലവിന്റെ തുകയായ 15400 രൂപ വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുു
ന്നത്. എന്നാല്‍ പണി പൂര്‍ത്തീകരിച്ച പലര്‍ക്കും തുക ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഗവണ്മെന്റ് മാറി വന്നതിനാലാണ് താമസം വന്നതെന്നും ഉടന്‍ തീരുമാനമാകുമെന്നുമാണ് ഗ്രാമസേവകന് പറഞ്ഞത്.
ഇതുപറഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ശൗചാലയം നിര്‍മ്മാണം ജലനിധി വര്‍ക്ക് നടത്തുന്നവരെ ഏല്‍പ്പിച്ചുവെന്നാണ് ഗ്രാമസേവകന് പറഞ്ഞത്. ജലനിധിയുടെ ആളുകള്‍ നിര്‍മ്മാണത്തെ പറ്റി പരിശോധിച്ചപ്പോള്‍ അവര്‍ ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിര്‍മ്മാണമാണ് എന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി. വണ്ണപ്പുറത്തെ പിന്നോക്ക പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പാവപ്പെട്ടവര്‍, കൃഷിക്കാര്‍ തുടങ്ങിയിവര്‍ തുക കിട്ടുമെന്ന് പ്രതീക്ഷിച്ച് നിര്‍മ്മാണ സാമഗ്രികള്‍ കടംവാങ്ങിയാണ് ശൗചാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഈ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ശൗചാലയ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ഭരണ തുടര്‍ച്ച കിട്ടിയെങ്കിലും ഭരണസമിതി തുടങ്ങിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ ഭരണ സമിതി തയ്യാറാകാത്തത് പൊതുജനങ്ങളില്‍ ആശങ്ക ഉളവാക്കുന്ന പ്ര്വര്ത്തനമാണ്. ഗുണഭോക്താക്കള്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: