കുറവിലങ്ങാട്: രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്തുള്ള സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ നിന്നും അമിത ഭാരവുമായി ക്രഷറിലേയ്ക്ക് പാറയും തിരികെ ക്രഷറില്‍ നിന്നുള്ള കരിങ്കല്‍ ഉത്പന്നങ്ങളുമായി കേവലം 3 മീറ്റര്‍ വീതിമാത്രമുള്ള പഞ്ചായത്ത് റോഡില്‍ കൂടി അമിത വേഗതയില്‍ നിരന്തരം ടോറസ്സ് ലോറികള്‍ കുതിച്ചുപായുന്നു. ഇതുമൂലംഅരിക്കര -കൂടപ്പലം,അമനകര-കൂടപ്പുലം വഴിയിലൂടെ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സൈ്വരമായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. പഞ്ചായത്ത് റോഡില്‍ നിന്നും പ്രധാന മെയിന്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കലുങ്കുകളും സ്ലാബുകളും തകര്‍ന്ന നിലയിലാണ്. ഈ റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ച പാലം എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ഈ റോഡില്‍ കൂടി സ്കൂള്‍ കുട്ടികളുമായി വന്ന വാഹനം കഴിഞ്ഞ ദിവസം കലുങ്ക് തകര്‍ന്ന ഭാഗത്ത് അപകടത്തില്‍പ്പെടുകയും തോട്ടിലേയ്ക്ക് മറിയുവാന്‍ തുടങ്ങുകയും ചെയ്തു. ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. സ്ലാബുകളും കരിങ്കല്‍ കെട്ടുകളും തകര്‍ന്ന പി.ഡബ്ല്യു.ഡി. റോഡില്‍ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ താല്കാലികമായി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ക്രഷര്‍ ഉടമ കലുങ്കിന് താങ്ങുകള്‍ നല്കി വീണ്ടും ഇതിന് മുകളിലൂടെ ടോറസ്സ് ലോറികള്‍ നിര്‍ബാധം ഓടിച്ചുകൊണ്ടിരിക്കുന്നു.ഭാരവാഹികളുടെയാത്ര തുടര്‍ന്നാല്‍ ഇവിടെ വഴിയില്‍ വലിയ അപകടം ഉണ്ടാകുവാനുള്ള സാധ്യത വിളിപ്പാടകലെയാണ്യെന്ന് ആരോപിച്ച് നാട്ടുകാര്‍ പരാതിയുമായിരംഗത്ത് എത്തിയിട്ടുï്. മുന്മ്പ്സര്ക്കാര്അധികാരികള്ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആയതിനാല്‍ ഈ വഴിയിലൂടെ ടോറസ്സ് ലോറികളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: