ശ്രീകാര്യം: ആക്കുളം നിഷിനു സമീപം കുറ്റിക്കാടിന് തീ പിടിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ നിഷിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ള ചതുപ്പു നിലത്തിലെ കുറ്റിക്കാട്ടിലാണ് തീ ആദ്യം കാണപ്പെട്ടത്. തുടര്‍ന്ന് ശക്തിയായ കാറ്റുണ്ടായതിനാല്‍ പരിസരത്തെ മറ്റു സ്ഥലങ്ങളിലേയ്ക്ക് തീ ആളിപ്പടരുകയായിരുന്നു. സംഭവമറിഞ്ഞ് നിഷ് അധികൃതരും, സമീപമുള്ള ഫഌറ്റിലെ താമസക്കാരും ഫയര്‍ഫോഴ്സിനെയും പോലീസിനെയും
വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീ അണയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും ആഴമുള്ള ചതുപ്പുനിലമായതിനാല്‍ തീ അണയ്ക്കുന്നത് തടസ്സം നേരിട്ടു. തുടര്‍ന്ന് ചെങ്കല്‍ച്ചൂള്ള, ചാക്ക, കഴക്കൂട്ടം, തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും ചതുപ്പ് നിലത്തില്‍ ഇറങ്ങാന്‍ കഴിയാത്തതിനാലും വെളിച്ചമില്ലാത്തതിനാലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല.
നിഷിനു സമീപം സംസ്ഥാന സര്‍ക്കാര്‍ ആക്കുളം കണ്വെന്ഷന് സെന്ററിനു വേണ്ടി എാറ്റെടുത്തിരിക്കുന്ന 55 എാക്കര്‍ സ്ഥലവും അതിനോട് ചേര്‍ന്ന് കിടക്കുന്ന നിഷിന്റെ അധീനതിയിലുള്ള സ്ഥലത്തെ കുറ്റിക്കാടുകളുമാണ് കത്തിയത്. തീ ആളിപ്പടര്‍ന്നതിനാല്‍ സ്ഥലത്തെ നിരവധി മരങ്ങളും അഗ്നിക്കിരയായി. നിഷിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍, മൂന്ന് സ്വകാര്യ ഫഌറ്റുകളും സമീപമുള്ളതിനാല്‍ ഇവിടേയ്ക്ക് തീ പടരാതിരിക്കുവാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ് സംഘം, മെഡിക്കല്‍ കോളേജ് സിഐ. ബിനുകുമാര്‍, ശ്രീകാര്യം എസ്ഐ അനൂപ് കൃഷ്ണ, ഫയര്‍ഫോഴ്സ് അംഗങ്ങളും രാത്രി വൈകിയും തീ അണയ്ക്കുവാനുള്ള ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: