തിരുവനന്തപുരം: ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്ഐ പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ പോലീസ് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
പരിക്കേറ്റ യുവാവിന് വിദഗ്ദ്ധ ചികിത്സ നല്‍കാത്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെയും കമ്മീഷന് അനേ്വഷണം നടത്തും. മനുഷ്യാവകാശ കമ്മീഷന്റെ അനേ്വഷണ വിഭാഗത്തോട് സംഭവത്തെ കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കമ്മീഷന് അനേ്വഷണ വിഭാഗത്തിലെ ഡിവൈഎസ്പി സി. വിനോദ് അനേ്വഷിക്കും. അനേ്വഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കേസ് ഒക്ടോബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും.
മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വെട്ടുകാട് നൗഫി മന്‍സിലിലെ നൗഫിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കുന്നില്ലെന്ന പരാതിയെ കുറിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടിയന്തിര വിശദീകരണം സമര്‍പ്പിക്കണം. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള നൗഫിയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കമെന്ന് നൗഫിയുടെ അമ്മ ഷാഹിദ കമ്മീഷന് നേരിട്ട് മൊഴി നല്കി. ചികിത്സയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് ഷാഹിദ ഉന്നയിച്ചിരിക്കുന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
കോവളം വാഴമുട്ടത്ത് സപ്തംബര്‍ 19 നായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ എസ്ഐയും ബൈക്ക് യാത്രികരായ യുവാക്കളും ആശുപത്രിയിലാണ്. ഹെല്‍മറ്റ് ധരിക്കാത്ത യുവാവ്് ഓടിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്ഐ വലിച്ച് തള്ളിയിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. നൗഫിയുടെ അമ്മ ഷാഹിദയും ഷിബുവിന്റെ അമ്മ ഇസബെല്ലും സമര്‍പ്പിച്ച പരാതികളിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: