കോഴിക്കോട്:ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും കോര്‍ത്തിണക്കി സമ്മേളന നഗരിയിലെ പ്രദര്‍ശിനി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്.
1967 ഡിസംബറില്‍ കോഴിക്കോട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനം മുതല്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വരെ പ്രദര്‍ശിനിയിലുണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമെ പിന്നിട്ട നാള്‍വഴികളില്‍ നമുക്ക് അന്യം നിന്നുപോയ കാര്‍ഷിക സംസ്കൃതിയുടെ നേര്‍ചിത്രവും കരകൗശല വസ്തുക്കളുടെയും മണ്‍പാത്രങ്ങളുടെയും നിര്‍മ്മാണവും, തലമുറകളായി ഉപയോഗിച്ച് വന്ന കാര്‍ഷിക ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് മുന്‍പ് കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാന നേതാക്കളായ ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്പേയ്, എല്‍.കെ.അഡ്വാനി, ബല്‍രാജ് മഥോക്, ജഗന്നാഥറാവു ജോഷി, രാംബാബു ഗോഡ്സോളെ, പി.പരമേശ്വരന്, ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടികളുടെ പ്രധാന ഫോട്ടോകളും പുതുമ നഷ്ടപ്പെടാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കോഴിക്കോട് സമ്മേളനത്തിലാണ് ദീനദയാല്‍ ഉപാധ്യായയെ ജനസംഘത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഭാരതത്തിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പ്രധാന സംഭവങ്ങളായ ഏകതായാത്ര, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണം, തളി ക്ഷേത്ര പ്രക്ഷോഭം, 1921 ലെ മാപ്പിള ലഹള, മാറാട് കൂട്ടക്കൊല, നിലക്കല്‍ സമരം, മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭം, വിശാല ഹിന്ദു സമ്മേളനം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ സ്വയംസേവകര്‍ക്ക് നേരെ നടന്ന സിപിഎം അക്രമ പരമ്പരകള്‍ തുടങ്ങിയവയുടെ നേര് ചിത്രവും പ്രദര്‍ശിനിയില്‍ കാണാം.
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര പുസ്തകമായി മാറാവുന്ന പ്രദര്‍ശിനിയില്‍ ആയിരങ്ങളാണ് സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: