കോഴിക്കോട്: പിണറായി വിജയന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന അതിക്രൂര അക്രമങ്ങളെപ്പറ്റി ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയ നേതൃത്വം.
സിപിഎം അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തൊട്ടാകെ പ്രസ്ഥാനത്തിനെതിരെ 400ലധികം അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ഇതു ചര്‍ച്ച ചെയ്യും. കശ്മീരിലെ സംഘര്‍ഷങ്ങളും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
1967 ഡിസംബര്‍ 19ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘത്തിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത് കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സിലിലാണ്. അതിനാല്‍ തന്നെ 50 വര്‍ഷങ്ങള്‍ക്കിപ്പുറം സവിശേഷ പ്രാധാന്യമാണ് ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടക്കുമ്പോഴുള്ളത്. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി വലിയ പാര്‍ട്ടിയായി ഉയര്‍ന്നു വരികയാണെന്നും ദേശീയ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമ്പതാണ്ടുകള്ക്കിപ്പുറമെത്തുന്ന ദേശീയ കൗണ്‍സിലിനെ വരവേല്‍ക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. പരമ്പരാഗത ഓണസദ്യ നല്കി പ്രതിനിധികളെ കേരളം വരവേല്‍ക്കും. 25ന് ഉച്ചയ്ക്കാണ് 2,500 പേര്‍ക്ക് സദ്യ. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 101 പേരാണ് സദ്യ തയ്യാറാക്കുന്നത്. ഇന്ന് രാവിലെ 9മണിക്ക് പാലുകാച്ചല്‍ നടക്കും.
രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തയ്യാറാക്കിയ സ്വപ്ന നഗരിയിലെ ദീനദയാല്‍ നഗറിലെ സജ്ജീകരണങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് വിശദീകരിച്ചു. 2000 പേര്‍ക്കിരിക്കാവുന്ന മെയിന്‍ ഹാളും ഭക്ഷണഹാളും മീഡിയാ സെന്റര്‍, മെഡിക്കല്‍ സെന്റര്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ ഇവിടെയുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, ദേശീയ അധ്യക്ഷന്‍ എന്നിവരുടെ ഓഫീസുകളും സ്വപ്ന നഗരിയിലുണ്ടാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, വക്താവ് ജെ.ആര് പദ്മകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: