കോഴിക്കോട്: സാമൂതിരി കോവിലകത്തിന്റെ ഭാഗമായ തളി മഹാക്ഷേത്രത്തിലും ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠിച്ച ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ദര്‍ശനം നടത്തി.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം പ്രസിഡണ്ട് പി.വി. ചന്ദ്രന്, വൈസ് പ്രസിഡണ്ട് പൊറോളി സുന്ദര്‍ദാസ്, സെക്രട്ടറി ഇ. അനിരുദ്ധന് തുടങ്ങിയവര്‍ ചേര്‍ന്ന് അമിത്ഷായെ സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, ദേശീയ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ്, ശ്രീകാന്ത് ശര്‍മ്മ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വൈകീട്ട് ഏഴോടെയാണ് അമീത്ഷാ തളി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി ടി.കെ. രാമവര്‍മ്മ, ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷറും സാമൂതിരി കുടുംബാംഗവുമായ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വിഎം. ചന്ദ്രദാസ്, വളയനാട് ക്ഷേത്രം മേല്‍ശാന്തി എന്‍. കേശവന് മൂസത്, പാട്ടം കൃഷ്ണന് നമ്പൂതിരി, ബാലകൃഷ്ണന് ഏറാടി എന്നിവര്‍ ചേര്‍ന്ന് അമീത്ഷായെ സ്വീകരിച്ചു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരി അമീത്ഷായ്ക്ക് പ്രസാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: