കോഴിക്കോട്: ദേശീയ സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേകം ഓഫീസും സമ്മേളനനഗരിയായ സ്വപ്നനഗരിയില്‍ ഒരുങ്ങി. മോദിയ്ക്കായി പ്രത്യേകം മുറിയും ഒപ്പമെത്തുന്ന ഉദ്യോഗസ്ഥ സംഗത്തിനായി മറ്റു മൂന്നുമുറികളുമാണ് ഓഫീസിനകത്ത് ക്രമീകരിച്ചിരിക്കുന്നത്.
ഓഫീസിനകത്തേക്ക് പ്രവേശിക്കുന്നതിനായി പ്രധാനമന്ത്രിയ്ക്ക് മാത്രമായി പ്രത്യേക വാതില്‍ തയ്യാറാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ ഇടവേളകളില്‍ ദല്‍ഹിയിലെ ഓഫീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും താത്ക്കാലിക വിശ്രമത്തിനുമായാണ് സ്വപ്നനഗരിയിലെ ഓഫീസ് ഉപയോഗപ്പെടുത്തുക.
ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനായി രണ്ട് ഹോട്ട് ലൈന്‍ കണക്ഷനുകള്‍, രണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്, ഫാക്സ് സംവിധാനം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നീ സംവിധാനങ്ങള്‍ ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് സംവിധാനത്തിന് തടസം നേരിടാതിരിക്കാനാണ് പ്രത്യേകസംവിധാനമായ എട്ട് എംബിപിഎസിന്റെ ഇന്റര്‍നെറ്റ് ലീസ് ലൈന്‍ ഒരുക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘാംഗങ്ങള്‍ ഇന്നലെ ഓഫീസ് പരിശോധിച്ച് സുരക്ഷ വിലയിരുത്തി.
പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്ന കടപ്പുറം, സ്മൃതിസംഗമം നടക്കുന്ന സാമൂതിരി സ്കൂള്‍, പ്രധാനമന്ത്രി താമസിക്കുന്ന ഗൗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും ബിഎസ്എന്‍എല്‍ പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: