ഉറി: ഉറിയില്‍ ഭീകരര്‍ക്ക് ഉള്ളില്‍ നിന്ന് സഹായം കിട്ടിയോ എന്ന് വിശദ അന്വേഷണങ്ങള്‍ക്കു ശേഷമേ പറയാനാവൂ എന്ന് ദേശീയാന്വേഷണ ഏജന്‍സി (എന്‍ഐഎ).
ഭീകരര്‍ക്ക് ക്യാമ്പിലെ ജോലിസമയ മാറ്റത്തെക്കുറിച്ച് കൃത്യമായ വിവരം കിട്ടി. ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നിടത്തും വന്‍തോതില്‍ മണ്ണെണ്ണ സംഭരിച്ച സ്ഥലത്തുമാണ് തീ വച്ചത്. ഉള്ളില്‍ കടന്നു പരിശോധന നടത്താതെയും അകത്തുനിന്നു വഴികാട്ടാതെയും ഇത്ര കൃത്യമായി ആക്രമണം നടത്താനാവില്ലെന്നാണ് എന്‍ഐഎ കരുതുന്നത്.
ജമ്മു കശ്മീര്‍ പോലിസീനോട് ശനി, ഞായര്‍ ദിവസങ്ങളിലെ മൊബൈല്‍ ആശയവിനിമയ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ക്കു സഹായം കിട്ടിയോ എന്ന് അതിലൂടറിയാന് സാധിക്കും.
കഴിഞ്ഞ വര്‍ഷം ഉധംപൂരില്‍ ബിഎസ്എഫ് വാഹനം ആക്രമിച്ച സംഭവം അന്വേഷിച്ച എന്‍ഐഎയുടെ കണ്ടെത്തല്‍, സ്ഥലത്തെ വന്‍ ലഷ്കറെ തൊയ്ബയുടെ ശൃംഖല തകര്‍ക്കാന്‍ സഹായകമായി. ഐജിപി മുകേഷ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: