കരുനാഗപ്പള്ളി: അമൃതപുരിയില്‍ അമ്മയുടെ 63-ാം പിറന്നാള്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കാളിയാകും. 27ന് നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി തല്‍സമയം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും സംബന്ധിക്കുക.
മാതാ അമൃതാനന്ദമയി മഠം നിര്‍മ്മിച്ചു നല്കിയ 2000 ശൗചാലയങ്ങളുടെ ഔപചാരിക പ്രഖ്യാപനവുംപ്രധാനമന്ത്രി നിര്‍വ്വഹിക്കും. കഴിഞ്ഞ ജന്മദിനത്തിന് പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. കേന്ദ്രമന്ത്രിമാരുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തില്‍ 25 മുതല്‍ 27വരെ മൂന്നു ദിവസങ്ങളിലായാണ് ഇത്തവണ അമ്മയുടെ ജന്മദിനാഘോഷം അമൃതപുരിയില്‍ നടക്കുന്നത്.
ദേശീയ തലത്തില്‍ ശ്രദ്ധേയമായ നിരവധി സേവന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം ജന്മദിനാഘോഷചടങ്ങില്‍ നടക്കും.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിങ് മന്ത്രി നിതിന്‍ഗഡ്കരി, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോനായ്ക്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്, കേരളാ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര് രാമചന്ദ്രന് എംഎല്‍എ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: