എം.എസ്. ധോണിയെ നായകസ്ഥാനത്തുനിന്ന് നീക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായും സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പാട്ടീല്‍ പറഞ്ഞു.
തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്ഥാനത്തുനിന്നു മാറ്റാന്‍ ആലോച്ചിച്ചു. അപ്രതീക്ഷിതമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത് ഞെട്ടിപ്പിച്ചു. ധോണിയെ മാറ്റാന്‍ എടുത്ത അനേകം ആലോചനകളില്‍ ഒന്ന് 2015 ലോകകപ്പിന് തൊട്ടുമുന്‍പ്. അതുപോലുള്ള സമയത്ത് നിര്‍ണായക തീരുമാനമെടുക്കുന്നത് അനുയോജ്യമല്ലെന്ന് അഭിപ്രായമുയര്‍ന്നു. അതിനാല്‍, തീരുമാനം മാറ്റി- പാട്ടീല്‍ പറഞ്ഞു.
ഗൗതം ഗംഭീറിനെയും യുവരാജ് സിങ്ങിനെയും ഒഴിവാക്കിയതില്‍ ധോണിക്കു പങ്കില്ലായിരുന്നുവെന്നും തീരുമാനം സെലക്ടര്‍മാരുടേതാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: